കണ്ണൂർ : കോവിഡ് വന്നവരിൽ അഞ്ചിൽ ഒരാൾ കോവിഡാനന്തര പ്രശ്നങ്ങൾ അനുഭവിക്കുന്നതായി നെഞ്ചുരോഗ വിദഗ്ധർ. ലഘുവായ പ്രയാസം മുതൽ ഗൗരവമുള്ള ആരോഗ്യപ്രശ്നങ്ങൾവരെ പലരും നേരിടുന്നു. അതിനാൽ കോവിഡ് വന്ന എല്ലാവരും ആരോഗ്യപരിശോധനയ്ക്ക് വിധേയരാകണമെന്ന് നെഞ്ചുരോഗ വിദഗ്ധർ അഭിപ്രയപ്പെട്ടു. പ്രമേഹം, അമിത ബി.പി., ആസ്ത്മ തുടങ്ങിയ രോഗങ്ങളുള്ളവരും സ്‌ക്രീനിങ്ങിന് വിധേയരാകാൻ പ്രത്യേകം ശ്രദ്ധിക്കണം.
കോവിഡ് ശരീരത്തിൽ ബാക്കിവെച്ച രോഗങ്ങൾ തിരിച്ചറിയാൻ വൈകരുത്. അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ സംസ്ഥാന പ്രസിഡന്റും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫസറുമായ ഡോ. പി.എസ്. ഷാജഹാൻ പറഞ്ഞു. കണ്ണൂരിൽ നെഞ്ചുരോഗ വിദഗ്ധരുടെ ദേശീയസമ്മേളനത്തിന്‍റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.





























