21 ലക്ഷം രൂപയ്ക്കു പകരം കടലാസ് ; നോട്ടിരട്ടിപ്പു സംഘവും ഇടപാടുള്ള ആളുകളും റോഡിൽ ഏറ്റുമുട്ടി

For full experience, Download our mobile application:
Get it on Google Play

അഞ്ചൽ : തമിഴ്നാട് സ്വദേശികളായ നോട്ടിരട്ടിപ്പു സംഘവും ഇവരുമായി ഇടപാടുള്ള ആളുകളും റോഡിൽ ഏറ്റുമുട്ടി, നാട്ടുകാർ ഇടപെട്ട് ഇവരെ പോലീസിൽ ഏൽപിച്ചു. ഇന്നലെ വൈകിട്ട് എട്ടരയോടെ അഞ്ചൽ – ആയൂർ റോഡിലെ കൈപ്പള്ളി സൊസൈറ്റി മുക്കിനു സമീപമായിരുന്നു ഏറ്റുമുട്ടൽ . അഞ്ചൽ മിഷൻ ആശുപത്രിക്കു സമീപമുള്ള ഒരാളും ഇയാളുടെ സുഹൃത്തുക്കളുമാണ് തമിഴ് സംഘവുമായി ഏറ്റുമുട്ടിയത്. പണം ഇടപാടിൽ ഉണ്ടായ പ്രശ്നമാണു സംഘട്ടനത്തിന് ഇടയാക്കിയതെന്നു പോലീസ് പറയുന്നു. ഏഴുലക്ഷം രൂപ നൽകിയാൽ 21 ലക്ഷം രൂപ തിരികെ നൽകുമെന്നായിരുന്നത്രെ തമിഴ് സംഘത്തിന്റെ വാഗ്ദാനം .

എട്ടുമണിയോടെ കാറിൽ എത്തിയ തമിഴ് സംഘത്തിനു യുവാക്കൾ പണം നൽകി. തമിഴ്നാട് സ്വദേശികൾ ഒറ്റ നോട്ടത്തിൽ രൂപയെന്നു തോന്നുന്ന കെട്ടുകൾ യുവാക്കളെ ഏൽപിച്ചു കാറിൽ സ്ഥലം വിട്ടു. സൂക്ഷ്മ പരിശോധനയിൽ ഇവയിൽ കൂടുതലും കടലാസാണെന്നു ബോധ്യമായതോടെ യുവാക്കൾ തമിഴ് സംഘത്തെ പിന്തുടർന്നു കൈപ്പള്ളി മുക്കിൽ തടയുകയായിരുന്നു. സംഘട്ടനത്തിനിടെ 2 തമിഴ്നാട് സ്വദേശികളെയും അഞ്ചൽ സ്വദേശിയെയും നാട്ടുകാർ പിടികൂടുകയായിരുന്നു. സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ തമിഴ്നാട് സ്വദേശിയായ ഒരാളെ രാത്രി ഒൻപതു മണിയോടെ ആനപ്പുഴയ്ക്കൽ പ്രദേശത്തു കണ്ടെത്തി. പോലീസ് അന്വേഷണം തുടരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...