Wednesday, April 24, 2024 8:53 am

 കോഴിക്കോട് കെഎസ്ആര്‍ടിസി മന്ത്രിയുടെ നിര്‍ദേശം അവഗണിച്ചു ; തിരുവനന്തപുരത്ത് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്വകാര്യ ബസ്സുകള്‍ പണിമുടക്കില്‍ പങ്കെടുക്കില്ല, സര്‍വീസ് നടത്തുന്നു. ബസുകള്‍ സര്‍വീസ് നടത്തുന്നത് ബസുടമകള്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. നഗരത്തിലെ 90 ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. ഇന്ന് ബസ് പണിമുടക്ക് പ്രഖ്യാപിച്ചത് മിനിമം നിരക്കും, വിദ്യാര്‍ത്ഥികളുടെ നിരക്കും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്. പണിമുടക്ക് ഉള്ളതിനാല്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തണമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ കോഴിക്കോട് ജില്ലയിലെ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശം അവഗണിച്ചു. ഇവിടെ അധിക സര്‍വീസുകള്‍ നടത്തുന്നില്ല. അധിക സര്‍വീസ് ബസുകളും ജീവനക്കാരും തീരെ കുറവായതിനാല്‍ നടത്താനാവില്ലെന്നാണ് വിശദീകരണം.

കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും ക്രമീകരിക്കുമെന്ന് മന്ത്രി ആന്റണി രാജി അറിയിച്ചിരുന്നു. മന്ത്രിയുടെ കര്‍ശന നിര്‍ദേശം മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്നാണ്. മറ്റ് ജില്ലകളില്‍ ഇത് പാലിക്കുമ്പോള്‍ ആണ് കോഴിക്കോട് ജില്ലയില്‍ മാത്രം അധിക സര്‍വീസുകളില്ലാത്തത്. സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ്. ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ആണ് ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യം. കാലോചിതമായ വര്‍ധന വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കില്‍ അനിവാര്യമാണെന്ന് ബസുടമകള്‍ ആവശ്യപ്പെടുന്നത്.

ബസുടമകള്‍ മുന്‍പ് തന്നെ സമരത്തിലേക്ക് ചാര്‍ജ് വര്‍ധന ഉണ്ടായില്ലെങ്കില്‍ നീങ്ങുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വകാര്യ ബസ് ഉടമകള്‍ മിനിമം ചാര്‍ജിന്റെ പകുതിയായി വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ ബസ് ഉടമകളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ന്യായമെന്ന് പറഞ്ഞിരുന്നു. ഉടനെ ബസ് ചാര്‍ജ് വര്‍ധനവ് ഉണ്ടാകുമെന്നും എന്നാല്‍ എന്ന് മുതല്‍ എന്നത് പറയാനാകില്ലെന്നുമാണ് ഗതാഗത മന്ത്രി പറഞ്ഞത്. സ്വകാര്യ ബസ് ഉടമകള്‍ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി സംസ്ഥാന ബജറ്റില്‍ പരാമര്‍ശിക്കാത്തതില്‍ അതൃപ്തിയിലായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24...

കരിപ്പൂരിൽ യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിൽ വൻ വർധന

0
മലപ്പുറം: വലിയ വിമാനങ്ങളുടെ വിലക്ക് തുടരുമ്പോഴും യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിലും ചരക്കുനീക്കത്തിലും...

എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീം കോടതി വിധി...

0
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ്...

മട്ടന്നൂരിൽ ഒൻപത് സ്റ്റീൽബോംബുകൾ കണ്ടെടുത്തു

0
മട്ടന്നൂർ: കോളാരിയിൽ വയലിൽനിന്ന് ഒൻപത് സ്റ്റീൽബോംബുകൾ കണ്ടെത്തി. കോളാരിയിലെ വയലിൽനിന്നാണ് ബോംബുകൾ...