കൽപറ്റ: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ റിമാൻഡിലായ കോൺഗ്രസ് നേതാവും ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ. അബ്രഹാമിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. വായ്പത്തട്ടിപ്പിൽ നാലു മാസം മുമ്പ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. അബ്രഹാമിന്റെ ബിനാമിയായി അറിയപ്പെടുന്ന കൊല്ലപ്പള്ളി സജീവൻ, മുൻ ബാങ്ക് സെക്രട്ടറി കെ.ടി. രമാദേവി എന്നിവരുടെ വീട്ടിലും പരിശോധന നടത്താൻ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.
പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ കെ.കെ. അബ്രഹാമിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു. കെ.കെ. അബ്രഹാം അടക്കം പത്തു പ്രതികളാണ് വിജിലൻസ് പട്ടികയിലുള്ളത്. ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി. രമാദേവി, ഡയറക്ടര്‍മാരായിരുന്ന ടി.എസ്. കുര്യന്, ബിന്ദു തങ്കപ്പന്, സുജാത ദിലീപ്, വി.എം. പൗലോസ്, മണി പാമ്പനാല്‍, സി.വി. വേലായുധന്, ബാങ്ക് വായ്പ വിഭാഗം മേധാവിയായിരുന്ന പി.യു. തോമസ്, വായ്പ ഇടപാടുകളില്‍ ഇടനിലക്കാരനായിരുന്ന കൊല്ലപ്പള്ളി സജീവന് എന്നിവരാണ് മറ്റു പ്രതികള്‍.





























