തിരുവനന്തപുരം: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ വ്യാപകമായ വിമർശനം ഉയരുന്നു. ആർഎസ്എസ് ആക്രമികൾ ബാബറി മസ്ജിദ് പൊളിക്കുന്ന സമയത്തും കോൺഗ്രസ് ഇതുതന്നെയല്ലേ ചെയ്തതെന്ന് പ്രശ്സത സാഹിത്യകാരൻ അശോകൻ ചരുവിൽ ചോദിച്ചു. അന്നത്തെ അവരുടെ പ്രധാനമന്ത്രി തനിക്കറിയാവുന്ന പതിനെട്ടു ഭാഷകളിൽ നിശ്ശബ്ദത പാലിച്ച് അക്രമത്തെ പിന്തുണച്ചു; പ്രോത്സാഹിപ്പിച്ചു. നിങ്ങളുടേത് ഒരു മതേതരപാർടിയാണെന്ന് ഇടതുനേതാക്കൾ നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നിട്ടും കോൺഗ്രസ് അണികൾക്കും നേതാക്കൾക്കും അത് മനസ്സിലാവുന്നില്ല. എന്താണ് മതേതരത്വം എന്നാണ് അവർ ചോദിക്കുന്നത്. – അശോകൻ ചരുവിൽ പറഞ്ഞു.
എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിച്ചത്. ഗാനത്തിനിടയിൽ സോണിയാഗാന്ധി നിർത്താൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ആദ്യത്തെ വാർത്ത. പിന്നാലെ കസേര കൊണ്ടുവരാനാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടതെന്ന് ജയറാം രമേശ് തിരുത്തി. അതേ സമയം കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന തുടങ്ങി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വന്ദേമാതരം മുഴുവനായി ആലപിച്ചു.






























