റഷ്യയില്‍ നിന്ന് നിരവധി യുദ്ധക്കപ്പലുകള്‍ യുക്രൈന്‍ ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : റഷ്യയില്‍ നിന്ന് നിരവധി യുദ്ധക്കപ്പലുകള്‍ യുക്രൈന്‍ ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇവ ക്രിമിയ അതിര്‍ത്തി കഴിഞ്ഞ് യുക്രൈനിലെ മൂന്നാമത്തെ വലിയ നഗരമായ ഒഡേസ ലക്ഷ്യമായാണ് നീങ്ങുന്നത്. വ്യാഴാഴ്ചയോടെ ഒഡേസയില്‍ ആക്രമണം ഉണ്ടേയേക്കും എന്നാണ് യുഎസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതേ സമയം ഖേര്‍സണ്‍ നഗരം കഴി‍ഞ്ഞ ദിവസം റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായി ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ചിട്ട് ഇന്ന് എട്ട് ദിവസം പിന്നിട്ടു. യുക്രൈന്റെ നിരവധി ന ഗരങ്ങള്‍ ഇതിനോടകം തന്നെ റഷ്യ പിടിച്ചെടുത്തു. തുറമുഖ ന ഗരമായ ഖേര്‍സണ്‍ ബുധനാഴ്ചയാണ് റഷ്യ കീഴടക്കിയതായി റിപ്പോര്‍ട്ട് വന്നത്. ഈ വാര്‍ത്ത യുക്രൈന്‍ നിഷേധിച്ചിരുന്നു എങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ഖേര്‍സണ്‍ പിന്നാലെ ഇപ്പോള്‍ ഒഡേസ ലക്ഷ്യമാക്കി കരിങ്കടല്‍ വഴിയാണ് റഷ്യ നീങ്ങുന്നത്.

യുക്രൈന്റെ തലസ്ഥാന നഗരമായ കിയെവ് പിടിച്ചെടുക്കാന്‍ റഷ്യ ദിവസങ്ങളായി അക്രമണം നടത്തുന്നു. ഇവിടെ യുക്രൈനും ശക്തമായി പ്രതിരോധിക്കുന്നുണ്ട്. പ്രധാനമായും വ്യോമ മാര്‍ഗമാണ് റഷ്യ ഇവിടെ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ അതിശക്തമായ സ്‌ഫോടനങ്ങളാണുണ്ടായത്. അതേസമയം കീവിലെ സാധാരണക്കാര്‍ക്ക് നഗരം വിടാന്‍ സുരക്ഷിത പാതയൊരുക്കുമെന്ന് റഷ്യന്‍ സേന അറിയിച്ചു. മധ്യനഗരമായ വാസില്‍കീവിലേക്ക് പോകാനാണ് അവസരമൊരുക്കുക. ഇത് രണ്ടാം തവണയാണ് സാധാരണക്കാരോട് നഗരം വിടാന്‍ റഷ്യന്‍ സേന പറയുന്നത്.

എന്നാല്‍ റഷ്യയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കാന്‍ യുക്രൈന്‍ ജനതയോട് ആഹ്വാനം ചെയ്ത് പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി വീണ്ടും വീഡിയോയിലെത്തി. ബുധനാഴ്ച രാത്രിയാണ് പുതിയ വീഡിയോ സെലന്‍സ്‌കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ശത്രുവിന്റെ പദ്ധതികള്‍ ഒരാഴ്ചക്കുള്ളില്‍ തകര്‍ത്ത രാജ്യമാണ് തങ്ങളുടെതെന്നും യുക്രൈനികളില്‍ നിന്ന് അതിശക്തമായ തിരിച്ചടിയായിരിക്കും തങ്ങള്‍ക്ക് ലഭിക്കുകയെന്ന് ഓരോ അധിനിവേശക്കാരനും അറിയണമെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

അതേസമയം റഷ്യന്‍ ആക്രമണത്തില്‍ തങ്ങളുടെ 2000 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അറിയിച്ചു. ഗതാഗത സംവിധാനങ്ങള്‍, ആശുപത്രികള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍, വീടുകള്‍ എന്നിവയുള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ റഷ്യന്‍ സൈന്യം തകര്‍ത്തതായും യുക്രൈന്‍ എമര്‍ജന്‍സി സര്‍വീസ് ആരോപിച്ചു. ഇത്രമാത്രം ക്രൂരതകള്‍ ചെയ്യുന്ന റഷ്യക്ക് മാപ്പുനല്‍കാനാകില്ലെന്ന് എമര്‍ജന്‍സി സര്‍വീസ് മേയര്‍ ഇഹോര്‍ തെരെഖോവ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിടി ബൽറാം ചാർത്തി നൽകിയ പേര് ചേരുന്നത് കെ എസ് യുവിന് ; സഞ്ജീവ്...

0
തിരുവനന്തപുരം: വി ടി ബൽറാമിന് മറുപടിയുമായി എസ് എഫ് ഐ സംസ്ഥാന...

‘കമ്മ്യൂണിസം നിലനിൽക്കുന്നില്ലെന്ന വാദം തെറ്റ്’ ; നിയമസഭയിൽ ഭരണകക്ഷി എംഎൽഎയ്ക്ക് ജി സുധാകരന്റെ മറുപടി

0
തിരുവനന്തപുരം : ലോകത്ത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ നിലനിൽക്കുന്നില്ലെന്ന ഭരണകക്ഷി എം.എൽ.എയുടെ വാദത്തെ...

തിരുവനന്തപുരം കോർപ്പറേഷനിൽ ഗുണ്ടാവിളയാട്ടമെന്ന് വി. ശിവൻകുട്ടി

0
തിരുവനന്തപുരം : കനത്ത പ്രതിഷേധത്തെയും കയ്യാങ്കളിയെയും തുടർന്ന് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ...

ഗതാഗത മേഖലയുടെ തകർച്ച തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിഐടിയു

0
കൊച്ചി: സംസ്ഥാനത്തെ യുഡിഎഫ് സർക്കാർ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ...