ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് ജയിലിലടച്ച മലയാളി വൈദികനെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് ജയിലിലടച്ച മലയാളി വൈദികനെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. വീട്ടിൽ പള്ളിയുണ്ടാക്കി അവിടേക്ക് ആളുകളെ വിളിച്ച് വരുത്തി മതപരിവർത്തനം നടത്തി ഇതിൽ പ്രതിഷേധിച്ച് പുറത്തുനിന്നെത്തിയവരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു, പ്രദേശത്ത് സമാധാനം തകർക്കാൻ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്ഐആറിലെ ഗുരുതര ആരോപണങ്ങൾ. ബിഎൻഎസിന് ഒപ്പം നിർബന്ധിത പരിവർത്തനത്തിന് ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചേർത്താണ് കേസ്.

തിരുവനന്തപുരം സ്വദേശി ആൽബിൻ നിലവിൽ കാൺപൂർ ദെഹാത് ജയിലിലാണ്. കഴിഞ്ഞ 13നാണ് കാൺപൂരിനടുത്ത് ഘാട്ടംപൂരിൽ ബജ്രംഗദൾ പ്രവർത്തകരുടെ പരാതിയെ തുടർന്ന് ആൽബിനെയും കുടുംബത്തെയും കസ്റ്റഡിയിൽ എടുത്തത്. ഭാര്യയെയും കുട്ടികളെയും പിന്നീട് കസ്റ്റഡിയിൽ നിന്ന് വിട്ടിരുന്നു. നേരത്തെ മതപരിവർത്തത്തനം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശേഷം ആൽബിനെ വിട്ടയച്ചതാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തെങ്കിലും എഫ്‌ഐആർ അടക്കം രേഖപ്പെടുത്താതെ അന്യായമായി തടവിൽ വെച്ചുവെന്നും രാത്രി വൈകി കോടതിയിൽ ഹാജരാക്കിയതിനാൽ ജാമ്യത്തിന് ശ്രമിക്കാൻ കഴിഞ്ഞില്ലെന്നും സഹപ്രവർത്തകർ പറഞ്ഞിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ സംഭവം ; തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്...

0
കൊല്ലം: കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ...

പത്തനംതിട്ട നഗരസഭ ഓഫീസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനക്ക് എതിരെയും പത്തനംതിട്ട നഗരസഭ...