​”നാളെ ഉറങ്ങിത്തീർക്കാം, പക്ഷേ ഇന്നത്തെ ആവേശം കൈവിടരുത്” ; കുട്ടികളോട് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കായിക വേദികളില്‍ ഒരുനാള്‍ നമ്മുടെ കേരളത്തിന്റെ മക്കളും ബൂട്ട് കെട്ടിയിറങ്ങുമെന്ന സ്വപ്നത്തിന് ഇന്ന് കൂടുതല്‍ കരുത്തുപകരാമെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. ഒരു രാത്രിയിലെ ഉറക്കം നാളെ ഉറങ്ങിത്തീര്‍ക്കാം. പക്ഷേ ഇന്ന് മനസില്‍ കൊള്ളുന്ന ആവേശം ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.അച്ചടക്കം, ഒത്തൊരുമ, നേതൃത്വപാടവം, വലിയ സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള ശേഷി, പരാജയപ്പെടുമ്പോൾ തളരാതെ നിൽക്കാനുള്ള മനസ്സ്, കൃത്യമായ തന്ത്രങ്ങൾ, എതിരാളികളോട് കാണിക്കേണ്ട മര്യാദ. ഇതൊക്കെ സ്പോർട്സ് നമുക്ക് പറഞ്ഞുതരുന്ന പാഠങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനീഷിന്റെ കുറിപ്പ്

ഒരു നാട് മുഴുവൻ, ഒരൊറ്റ മനസ്സോടെ ഒത്തുകൂടി ആഘോഷിക്കുന്ന നിമിഷങ്ങൾ നമ്മുടെ ജീവിതത്തിൽ വളരെ കുറവായിരിക്കും. എന്നാൽ, ഇന്നത്തെ രാത്രി അത്തരമൊരു അപൂർവ നിമിഷമാണ്.കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾ ഇന്ന് ഒരേ ആവേശത്തോടെ ടിവിക്ക് മുന്നിലിരിക്കും. ചായക്കടകളും ക്ലബ്ബുകളും വലിയ സ്ക്രീനുകൾ വെച്ച കവലകളും സൗഹൃദക്കൂട്ടായ്മകളും ആർപ്പുവിളികൾ കൊണ്ട് നിറയും. ഏതാനും മണിക്കൂറുകൾക്കെങ്കിലും പ്രായവും തൊഴിലും രാഷ്ട്രീയവുമെല്ലാം മറന്ന്, ഒരേയൊരു പ്രതീക്ഷയിൽ, ഒരേയൊരു സന്തോഷത്തിൽ നമ്മളൊന്നാകെ അലിഞ്ഞുചേരും.

അതാണ് കായികരംഗത്തിന്റെ മാന്ത്രികത! ജാതിയും മതവും വർണ്ണവും വർഗ്ഗവും ലിംഗവും പ്രായവും നോക്കാതെ, മനുഷ്യരെ പരസ്പരം നെഞ്ചോട് ചേർക്കാൻ സ്പോർട്സിനോളം പോന്ന മറ്റൊന്നില്ല.മനുഷ്യർ പല കാരണങ്ങളാൽ പരസ്പരം അകന്നുപോകുന്ന ഈ കാലത്ത്, നമ്മെ വീണ്ടും ഒന്നിപ്പിക്കാൻ കായികരംഗത്തിന് കഴിയുന്നുണ്ട്. അത് കുടുംബങ്ങളെ കൂടുതൽ അടുപ്പിക്കുന്നു, പഴയ സൗഹൃദങ്ങൾക്ക് ജീവൻ നൽകുന്നു, തലമുറകൾ തമ്മിലുള്ള വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ഒരുമിച്ച് പങ്കിടുന്ന ഇത്തരം നല്ല നിമിഷങ്ങളാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകളെന്ന് അത് നമ്മെ ഓർമ്മിപ്പിക്കുകയാണ്.
കൂടുതൽ ആളുകളിലേക്ക് സന്തോഷവും ഒത്തൊരുമയും എത്തിക്കുക എന്നത് ഒരു ജനകീയ സർക്കാരിന്റെ വലിയൊരു ഉത്തരവാദിത്തമായിട്ടാണ് കായിക വകുപ്പ് കാണുന്നത്. അതും പ്രകൃതിക്കും സമൂഹത്തിനും ഒട്ടും ഭാരമാകാത്ത രീതിയിൽ സാധ്യമാക്കുമ്പോൾ അതിന്റെ സന്തോഷം ഇരട്ടിയാണ്..

ലോകോത്തര നിലവാരമുള്ള കായികമത്സരങ്ങൾ ലക്ഷക്കണക്കിന് കേരളീയർക്ക് ഒന്നിച്ച് ആസ്വദിക്കാൻ വഴിയൊരുക്കുന്നത് അത്തരമൊരു വലിയ ലക്ഷ്യത്തോടെയാണ്.പക്ഷേ, ഇന്ന് വെറുമൊരു ആഘോഷം മാത്രമല്ല; ഇതൊരു വലിയ ‘ക്ലാസ് റൂം’ കൂടിയാണ്.
നമ്മുടെ നാട്ടിൽ ഇന്നും നിലനിൽക്കുന്ന ഒരു തെറ്റിദ്ധാരണയുണ്ട്—പഠിത്തത്തിന്റെ ഇടയിൽ കളിക്ക് എന്ത് കാര്യം എന്ന്? പരീക്ഷകളുടെ സമ്മർദ്ദം കൂടുമ്പോൾ കുട്ടികൾക്ക് ആദ്യം നഷ്ടമാകുന്നത് കളിസ്ഥലങ്ങളാണ്. എന്നാൽ, ജീവിതത്തിൽ ജയിക്കാൻ ആവശ്യമായ പല വലിയ പാഠങ്ങളും നമ്മൾ പഠിക്കുന്നത് കളിമുറ്റങ്ങളിൽ നിന്നാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സർക്കാർ സ്കൂളുകൾക്ക് നൽകിയിരുന്ന സൗജന്യ വെട്ടി കെ ഫോൺ സേവനം നിർത്തലാക്കി

0
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സ്കൂളുകൾക്ക് നൽകിയിരുന്ന സൗജന്യ വെട്ടി കെ ഫോൺ...

കെ മുരളീധരനെ വിമര്‍ശിച്ച് വി എൻ വാസവൻ

0
ഇടുക്കി: പൊതിച്ചോർ വിവാദത്തില്‍ ആരോ​ഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് മുൻ...

കേരള എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട കളക്ട്രേറ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ...

0
പത്തനംതിട്ട : കേരള എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട കളക്ട്രേറ്റ്...

‘ചെന്താമരയ്ക്ക് അർഹമായ ശിക്ഷ ലഭിച്ചു’ ; വധശിക്ഷയിൽ പ്രതികരണവുമായി പ്രോസിക്യൂട്ടർ

0
പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയ്ക്ക് അർഹമായ ശിക്ഷയാണ് ലഭിച്ചതെന്നും...