പത്തനംതിട്ട: സിപിഎം ജില്ലാസെക്രട്ടറിയുടെ ആജ്ഞയുടെ മറവില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മകന്റെ സൈറ്റുകളിലേയ്ക്ക് മണല്‍ കടത്തുന്നതായി ആരോപണം. ശബരിമല ഭക്തരുടെ വാഹനം ളാഹിയിൽ അപകടപ്പെട്ട സ്ഥലം സന്ദർശിച്ച് സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു ആജ്ഞാപിച്ചതിനെ തുടർന്നാണ് സ്ഥലത്തുനിന്നും അനധികൃത മണ്ണ് കടത്ത് നടക്കുന്നത്.
പച്ചമണ്ണ് നീക്കുന്നതിന് കൃത്യമായ നിർദ്ദേശങ്ങൾ ഉണ്ടെന്നിരിക്കെ പഞ്ചായത്ത് പ്രസിഡന്റിന്റെയും സിപിഎം ലോക്കൽ സെക്രട്ടറിയുടെയും നേതൃത്വത്തിൽ പട്ടാപ്പകൽ കോൺട്രാക്ടർ ആയ പഞ്ചായത്ത് പ്രസിഡന്റിന്റെ മോന്റെ സൈറ്റിലേക്കാണ് മണ്ണ് കടത്തികൊണ്ടിരിക്കിന്നത്. പഞ്ചായത്തിന്റെ പ്രസിഡന്റിന്റെ മകന്റെയും ഡിവൈഎഫ്ഐ നേതാവിന്റെയും വാഹനങ്ങൾ ഉപയോഗിച്ചാണ് മണ്ണ് കടത്തുന്നത്.
അശാസ്ത്രീയമായി വെട്ടി പൊളിക്കുന്നത് കാരണം ശബരിമല തീർത്ഥാടകർക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിലാണ് പണി നടക്കുന്നത്. ശക്തമായ മഴ പെയ്യുന്ന പ്രദേശമായതിനാൽ ഒരു ദിവസങ്ങളിൽ ഇവിടെ ചെളിയും ചേറും നിറഞ്ഞ അപകട സാധ്യത കൂടാനുള്ള സാധ്യത ഉണ്ട്. അപകടങ്ങളെ പോലും മുതലെടുത്ത് കൊള്ള നടത്തുന്നതിന് ആരോഗ്യമന്ത്രിയുടെയും കളക്ടറിന്റെയും മൗനം അനുവാദത്തോടെ ആണ്.