മതഗ്രന്ഥങ്ങൾ ലോറിയിൽ കടത്തിയതിൽ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യു.എ.ഇ. കോൺസുലേറ്റിലേക്ക് മതഗ്രന്ഥങ്ങൾ എന്നപേരിലെത്തിയ പാഴ്‌സൽ കാർഗോ കോംപ്ലക്സിൽനിന്ന്‌ തിടുക്കപ്പെട്ട് മാറ്റിയതിൽ ദുരൂഹത. ശംഖുംമുഖം കാർഗോ കോംപ്ലക്സിൽനിന്ന് തുറന്ന ലോറിയിലാണ് ഇവ കോൺസുലേറ്റിലേക്ക്‌ മാറ്റിയത്. സമീപത്തെ എഫ്.സി.ഐ. ഗോഡൗണിൽനിന്ന് അരി കടത്തുന്ന ലോറിയാണിത്.

വലിയതുറയ്ക്കു സമീപം താമസിക്കുന്ന അലിയുടേതാണ് കെ.എൽ. 01 സി 6264 എന്ന രജിസ്‌ട്രേഷനുള്ള ലോറി. 4479 കിലോഗ്രാം പാഴ്‌സൽ കൊണ്ടുപോകാൻ വലിയ ലോറിയുടെ ആവശ്യമില്ല. പാഴ്‌സലിൽ മതഗ്രന്ഥങ്ങളാണെന്ന് അവകാശപ്പെടുമ്പോഴും അവ ലോറിയിൽ കടത്തിയതാണ് സംശയത്തിന് ഇടനൽകുന്നത്. പാഴ്‌സൽ കോൺസുലേറ്റിൽ എത്തിച്ചത് മാർച്ച് ആറിനാണ്. വെള്ളിയാഴ്ചയായതിനാൽ അന്ന് കോൺസുലേറ്റിന് അവധിയായിരുന്നു.

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരൊന്നും സ്ഥലത്തില്ലായിരുന്നു. പാഴ്‌സൽ ഇടപാടിനെക്കുറിച്ച് അറിവുള്ളവർമാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പാഴ്‌സലിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതാണ് ഈ ക്രമീകരണമെന്നും അറിയുന്നു. ഇവയിൽ ചിലതാണ് പിന്നീട് സർക്കാർ വാഹനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്ക്‌ കൊണ്ടുപോയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...