പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി ടി പി രാമകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ല. വിഷയത്തില്‍ മാധ്യമങ്ങള്‍ തന്നെ ചോദ്യം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സിപിഐയുടെ നിലപാട് അവരോട് തന്നെ ചോദിക്കണമെന്നും കണ്‍വീനര്‍ വ്യക്തമാക്കി. എന്‍സിപി എല്‍ഡിഎഫില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നെന്നും ആ പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. നാഷണല്‍ ലീഗിന്റെ പരാതിയും ഉടന്‍ പരിശോധിക്കുമെന്നും അവരുടെ ആവശ്യവും മുന്നണിയുടെ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗം വൈകിയതിനെ കുറിച്ചുള്ള ചോദ്യത്തിന് എല്‍ഡിഎഫ് എപ്പോള്‍ യോഗം ചേരണം ചേരണ്ട എന്ന് മുന്നണി തീരുമാനിക്കും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കടലില്‍ പോയ ആളുകളെ തിരിച്ചു കിട്ടാത്തത് എല്‍ഡിഎഫ് യോഗം ചേരാത്തത് കൊണ്ട് ആണോ എന്നും റേഷന്‍ പ്രശ്‌നം എല്‍ഡിഎഫ് യോഗം ചേര്‍ന്നാല്‍ പരിഹരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയുമായുള്ള ബന്ധം യുഡിഎഫ് തുടരുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. തൊഴിലുറപ്പ് പദ്ധതി ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യം വെച്ച് കൊണ്ടുവന്ന പദ്ധതിയാണ്. ഇന്ന് എല്ലാ കുടുംബങ്ങളും ഇത് ഏറ്റെടുത്തിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ ഇതിനുള്ള വിഹിതം വെട്ടിക്കുറച്ചു. അതിനെതിരായാണ് കഴിഞ്ഞ സര്‍ക്കാര്‍ പവര്‍ത്തിച്ചിരുന്നത്. എന്നാല്‍ എവിടെയും കോണ്‍ഗ്രസ് ഈ പദ്ധതിയെ എതിര്‍ക്കുന്നില്ല. ഇത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കലാണ് എന്നും അദ്ദേഹം വമര്‍ശിച്ചു. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആലപിച്ചതില്‍ പ്രതികരിച്ച അദ്ദേഹം കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നെന്ന് കുറ്റപ്പെടുത്തി. കേരളത്തില്‍ വന്ദേമാതരം ആലപിക്കാതിരുന്നത് പ്രതിപക്ഷവും ഭരണകക്ഷിയിലെ ചില അംഗങ്ങളും ഉന്നയിച്ച എതിര്‍പ്പിനെ തുടര്‍ന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഎംശ്രീ വിഷയത്തില്‍ അദ്ദേഹം മുന്‍ നിലപാട് തന്നെ ആവര്‍ത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...