പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നിർണായക ഇടപെടൽ നടത്തി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നിർണായക ഇടപെടൽ നടത്തി ഹൈക്കോടതി. പെരുമ്പാവൂർ മുൻസിഫ് കോടതി ഈ കേസുമായി ബന്ധപ്പെട്ടുനടത്തിയ എല്ലാ തുടർനടപടികളും ഒരു വർഷത്തേക്ക് നിർത്തിവയ്ക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്. ഇതിലൂടെ അടുത്ത ഒരു വർഷത്തേക്ക് ഈ കുടുംബങ്ങളെ ഒഴിപ്പിക്കാൻ മുൻസിഫ് കോടതിക്ക് ഉത്തരവിടാൻ കഴിയില്ല. കേസിൽ ഉൾപ്പെട്ട 7 കുടുംബങ്ങൾക്ക് അഞ്ച് സെന്റ് ഭൂമി വീതം നൽകാൻ ധാരണയായതായും കെട്ടിടത്തിന്റെ പ്ലാൻ തയ്യാറായതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ ഈ കുടുംബങ്ങളുടെ പുനരധിവാസം പൂർത്തിയാക്കുമെന്ന് സർക്കാർ കോടതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

ഈ കാലയളവിനുള്ളിൽ തന്നെ പുനരധിവാസം പൂർത്തിയാക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരിക്കുകയാണ്. മുൻപ് പെരുമ്പാവൂർ മുൻസിഫ് കോടതി ഈ കേസിൽ കർശന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഭൂവുടമകളുടെ ഹർജി പരിഗണിച്ചുകൊണ്ട് എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പൊലീസ് ബലം പ്രയോഗിക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. പുനരധിവാസം പൂർത്തിയാക്കി സർക്കാരിന് ഹൈക്കോടതിയെ വിവരം അറിയിക്കാൻ സാധിച്ചാൽ ഈ കേസിലെ പ്രതിസന്ധികൾ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...