ദില്ലി: പ്രൊവിഡൻറ് ഫണ്ടിൽ തൊഴിലാളികളും സ്ഥാപനമുടമകളും നിർബന്ധമായും അടക്കേണ്ട വിഹിതം പരമാവധി 1800 രൂപയായി നിശ്ചയിച്ചു. ഇതിനു മുകളിലുള്ള ഏതു തുകയും തൊഴിലാളിയോ സ്ഥാപനമുടമയോ സ്വമേധയാ അടയ്ക്കുന്ന തുകയായി കണക്കാക്കും. തൊഴിലാളി നൽകുന്ന വിഹിതത്തിന് 1800 രൂപക്ക് മേൽ തത്തുല്യ വിഹിതം അടയ്ക്കണോ എന്നത് സ്ഥാപനമുടമക്ക് നിശ്ചയിക്കാം. കൂടുതൽ വിഹിതം അടയ്ക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും അത് വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്ര്യവും ചട്ടങ്ങളിലെ മാറ്റം നൽകുന്നു.
പ്രൊവിഡൻറ് ഫണ്ടിൽ തൊഴിലാളികളും സ്ഥാപനമുടമകളും നിർബന്ധമായും അടക്കേണ്ട വിഹിതം പരമാവധി 1800 രൂപയാക്കി
RECENT NEWS
Advertisment


























