പത്തനംതിട്ട : മതപഠനക്ലാസ്സിൽ പങ്കെടുത്തുവന്ന എട്ടുവയസ്സുകാരനെ പ്രകൃതി വിരുദ്ധ
പീഡനത്തിന് വിധേയനാക്കിയ മദ്രസ്സ അധ്യാപകൻ അറസ്റ്റിലായി. മുറിഞ്ഞകൽ മുസ്‍ലീം പള്ളി മദ്രസ്സ അധ്യാപകൻ കലഞ്ഞൂർ ഇടത്തറ സക്കീനത്ത് മൻസിലിൽ അബ്ദുൽ സമദിനെ(40യാണ് കൂടൽ പോലീസ് പിടികൂടിയത്. കഴിഞ്ഞവർഷം
നവംബർ മുതൽ ഈ ഫെബ്രുവരി 13 വരെ കാലയളവിലുള്ള ശനി, ഞായർ, ദിവസങ്ങളിൽ പഠനം കഴിഞ്ഞ് മദ്രസ്സ കെട്ടിടത്തിലെ ഇയാളുടെ മുറിയിൽ വെച്ചാണ്കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
ശാരീരിക മാനസിക അസ്വസ്ഥതകൾ ശ്രദ്ധയിൽ പെട്ടപ്പോൾ മാതാപിതാക്കൾ കുട്ടിയെ കൂടൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പരാതിയെ തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത കൂടൽ പോലീസ് ഡോക്ടർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മുറിഞ്ഞകലിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടൽ പോലീസ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ റിക്സൺ , സി പി ഓ മാരായ ഷാജഹാൻ അജേഷ്, ഡിക്രൂസ് എന്നിവരാണുണ്ടാരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























