തിരുവനന്തപുരം : സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ട്ടിക്കുന്ന പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാവാതെ നോക്കേണ്ട സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമുദായങ്ങൾ തമ്മിൽ അടിച്ചോട്ടെ എന്ന മട്ടിലാണ് സർക്കാരിന്റെ നിൽപ്പ്.
സമൂഹ മാധ്യമങ്ങളിലെ പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേയെന്ന് വി.ഡി സതീശൻ. സമൂഹ മാധ്യമങ്ങളിൽ ഇരു വിഭാഗങ്ങളെയും തമ്മിൽ അടുപ്പിക്കാനുള്ള ശ്രമം വ്യാപകമായി നടത്തുന്നുണ്ട്. വിഷയത്തിൽ ഇരു വിഭാഗങ്ങളിലെയും നേതാക്കളെ ഒന്നിച്ചിരുത്തി ഒരു ചർച്ചയ്ക്ക് സർക്കാർ അവസരം ഉണ്ടാക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.