Monday, April 29, 2024 5:00 pm

ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിവരുന്ന നടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ കാര്യങ്ങളെല്ലാം മനസിലാകും : രാഹുല്‍ ഈശ്വര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവനടിയെ അധിക്ഷേപിച്ച്‌ രാഹുല്‍ ഈശ്വര്‍. സമ്മതത്തോട് കൂടി നല്ല നിമിഷങ്ങള്‍ പങ്കുവച്ചിട്ട് ഒടുക്കം എന്റെ സമ്മതമില്ലാതെയാണ് ബന്ധം നടന്നതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നും, ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിവരുന്ന നടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ കാര്യങ്ങളെല്ലാം മനസിലാകുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വി ചാനല്‍ ചര്‍ച്ചയിലാണ് രാഹുല്‍ നടിയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചത്.

സി.സി.ടി.വിയിലെ ദൃശ്യങ്ങളില്‍ പരാതിക്കാരിയുടെ ശരീര ഭാഷ നോക്കിയാല്‍ ബലാത്സംഗത്തിനിരയായെന്ന് പറയില്ലെന്ന് രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. നടിയെ അപമാനിച്ചുകൊണ്ട് സംസാരിച്ച രാഹുല്‍ ഈശ്വറിന്റെ ഈ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് മറ്റ് പാനലിസ്റ്റുകള്‍ ഉന്നയിച്ചത്. രാഹുലിന്റെ വാക്കുകള്‍ പരാതിക്കാരിയെ അങ്ങേയറ്റം അധിക്ഷേപിക്കുന്നതാണെന്ന് മാധ്യമ പ്രവര്‍ത്തകയായ ധന്യാ രാജേന്ദ്രനും സംവിധായിക കുഞ്ഞില മാസിലാമണിയും ചൂണ്ടിക്കാണിച്ചു. പരാമര്‍ശം പിന്‍വലിക്കണമെന്ന് ഇവര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ ഈശ്വര്‍ ഇതിന് തയ്യാറായില്ല.

‘തെളിവായി സി.സി.ടി.വി ദൃശ്യങ്ങളുണ്ടല്ലോ. ഹോട്ടലില്‍ നിന്നിറങ്ങി വരുമ്പോള്‍ ആ കുട്ടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ മതിയല്ലോ ഇവര്‍ തമ്മിലുള്ള വക്തി ബന്ധം ഉണ്ടായിരുന്നു എന്ന് മനസിലാക്കാന്‍. ഇവര്‍ തമ്മില്‍ രണ്ട് മാസത്തോളം ബന്ധമുണ്ടായി. ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി അങ്ങോട്ട് അപ്രോച്ച്‌ ചെയ്തതാണ്. ആ ബന്ധം തുടങ്ങി ഒരു മാസം കഴിഞ്ഞ് അത് റേപ്പ് ആണെന്ന് പറഞ്ഞാല്‍ പുരുഷന് എന്ത് ചെയ്യാന്‍ പറ്റും? അറിയപ്പെടുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും മറ്റ് സ്ഥലങ്ങളിലും പോയി നല്ല നിമിഷങ്ങള്‍ പങ്കുവച്ച ശേഷം റേപ്പ് ആണെന്ന് പറഞ്ഞാല്‍ എങ്ങനെ സമ്മതിക്കും?’, രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

അതേസമയം, ഈ മാസം 22ന് ആണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഫേസ്‌ബുക്ക് ലൈവിലൂടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെതിരെയും കേസെടുത്തിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

0
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു...

ഉയര്‍ന്ന ചൂട് ; പൊതുജനങ്ങള്‍ക്കായുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍

0
പത്തനംതിട്ട : ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി...

അരവിന്ദ് കേജ്രിവാളിന്‍റെ അറസ്റ്റിനെ തുടർന്ന് സർക്കാർ നിശ്ചലമെന്ന് ഹൈക്കോടതി

0
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്ന   സർക്കാർ ...

തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരായ വിദ്വേഷ പ്രസംഗ കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

0
ന്യൂഡൽഹി : തമിഴ് നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരായ വിദ്വേഷ പ്രസംഗ...