അപ്പര്‍കുട്ടനാട്ടില്‍ വെളളം കൊണ്ടുപോയത് കര്‍ഷക പ്രതീക്ഷകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മേയ് മാസത്തില്‍ രണ്ട് വെളളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ച അപ്പര്‍കുട്ടനാട്ടില്‍ വീണ്ടും പൊങ്ങിയ വെളളം കൊണ്ടുപോയത് കര്‍ഷക പ്രതീക്ഷകള്‍. മണിമലയാറിന്റെ തീരങ്ങളിലാണ് കൂടുതല്‍ കൃഷിനാശം സംഭവിച്ചിരിക്കുന്നത്. കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലില്‍ 1 കോടി 49 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചതായാണ് കണക്കാക്കുന്നത്. 621 കര്‍ഷകരുടെ നഷ്ടം മാത്രമാണ് നിലവിൽ തിട്ടപ്പെടുത്തിയിരിക്കുന്നത്.

21.86 ഹെക്ടറിലെ കൃഷി നശിച്ചതായാണ് വിലയിരുത്തല്‍. മേയില്‍ രണ്ടുവട്ടം അപ്രതീക്ഷിത വെളളപ്പൊക്കം ഉണ്ടായതോടെ ഓണവിപണി ലക്ഷ്യം വെച്ച് നട്ടുവളർത്തിയ ഏത്തവാഴ, പച്ചക്കറി കൃഷികള്‍ എന്നിവ വന്‍ നഷ്ടമായി മാറിയിരുന്നു. കന്നിമാസം വന്നതോടെ ഇനി വലിയ മഴക്കാലം ഉണ്ടാവില്ലെന്ന കണക്കു കൂട്ടലില്‍ കർഷകർ അടുത്ത സീസണിലേക്കുളള വാഴകളും കപ്പയും മറ്റ് കരകൃഷിയും വിളവിറക്കിയിരുന്നു. അവയാണ് അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ പാടേ നശിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...