ചികിത്സാ പിഴവ് ; വയനാട് മെഡിക്കല്‍ കോളജില്‍ വീണ്ടും രോഗി മരിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: ചികിത്സാ പിഴവിനെ തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളജില്‍ വീണ്ടും രോഗി മരിച്ചെന്ന് ആരോപണം. തരുവണ വിയ്യൂര്‍കുന്ന് കോളനിയിലെ രാമനാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് തരുവണ സ്വദേശി രാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കാനിംഗില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടും വിദഗ്ധ ചികിത്സ നല്‍കുകയോ ഐസിയുവില്‍ പ്രവേശിപ്പിക്കുകയോ ചെയ്യാതെ രോഗിയെ വാര്‍ഡിലേക്ക് മാറ്റിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വൈകുന്നേരം ഏഴ് മണിയോടെ അസുഖം മൂര്‍ച്ഛിച്ചിട്ടും ഡോക്ടര്‍ എത്താന്‍ വൈകിയതും മരണകാരണമായെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം ദൃതദേഹത്തോട് മെഡിക്കല്‍ കോളജ് അധികൃതര്‍ അനാദരവ് കാട്ടിയതായും ആരോപണമുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും മോര്‍ച്ചറിക്ക് പുറത്ത് അര മണിക്കൂറോളം മൃതദേഹം വെച്ചതും വാക്കേറ്റത്തിനടയാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...

ബംഗ്ലാദേശിൽ കനത്ത മഴ : പ്രളയത്തിലും ഉരുൾപൊട്ടലിലും 44 മരണം

0
ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത കാലവർഷപ്പെയ്തിയെത്തുടർന്ന് തെക്കുകിഴക്കൻ മേഖലകളിൽ കനത്ത...

ഇന്ത്യൻ വംശജയായ ഐടി പ്രൊഫഷണലിനെ അമേരിക്കയിൽ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി

0
വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിൽ കുടുംബ വഴക്കിനെത്തുടർന്ന് ഇന്ത്യൻ വംശജയായ പ്രമുഖ ഐടി...