ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ -ാ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ 10 പർവ്വതാരോഹകർ മരിച്ചു. 18 പേരെ കാണാതായിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. നേരത്തെ എട്ട് പേരെ രക്ഷപെടുത്തിരുന്നു. ഉത്തരകാശിയിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിൽ നിന്നുള്ള 40 പേരടങ്ങുന്ന ട്രക്കിംഗ് ഗ്രൂപ്പിൽ നിന്നുള്ളവരാണ് കുടുങ്ങിയത്. കൂടാതെ പർവതാരോഹകരും 15 ഓളം പരിശീലകരും ഉൾപ്പെടുന്നു.
സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം. വ്യോമസേനയെ സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിനായി വിന്യസിച്ചു. 33 ട്രെയിനികളും ഏഴ് പരിശീലകരും ഉൾപ്പെടെ 40 പേരാണ് കൊടുമുടിയിൽ കുടുങ്ങിയത്. 16,000 അടി ഉയരത്തിൽ രാവിലെ ഒമ്പത് മണിയോടെയാണ് ടീമിന് നേരെ ഹിമപാതം ഉണ്ടായത്. സെപ്റ്റംബർ 23നാണ് സംഘം ഉത്തരകാശിയിൽ നിന്ന് മലകയറ്റത്തിനായി പുറപ്പെട്ടത്.