തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക് മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം. പത്രത്തിലെ മുക പ്രസംഗത്തിലാണ് നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനെതിരെ വിമർശനം ഉയർന്നിരിക്കുന്നത്. അന്വേഷണത്തിന്റെ പേരിൽ ഇഡി ഭീകരത സൃഷ്ടിക്കുന്നുവെന്നും, ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. അപസർപക കഥകൾ മെനയുകയാണ്. കേസ് വലിച്ചു നീട്ടുന്നത് ദുരൂഹമാണെന്നും മുഖപ്രസനത്തിൽ പറയുന്നു. വ്യക്തികൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ നേതാക്കളെ ലക്ഷ്യം വെക്കുന്നത് പകപോക്കലാണെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
അഴിമതി ഉണ്ടെങ്കിൽ അന്വേഷിക്കണം നടക്കട്ടെ. തെളിവുകൾ പുറത്തുകൊണ്ടുവരണം. സമാന ആരോപണങ്ങൾ ഉള്ളവർക്കെതിരെ അന്വേഷണം നടത്തുന്നില്ല. ഒരാൾക്കെതിരെ പറയുന്ന ഒരു കോടിക്ക് അപ്പുറം അന്വേഷണം ഉണ്ടായോ. യുഡിഎഫ് നേതാക്കളും മാധ്യമങ്ങളും വാങ്ങിയ കോടികളിൽ അന്വേഷണം നടത്തുന്നില്ല. സിപിഎമ്മിനെ ദുർബലപ്പെടുത്താം എന്ന് കരുതുന്നവർക്ക് ചരിത്രമറിയില്ല. ജന്ദർ മന്ദർ സമരത്തിൽ സിപിഎമ്മിന്റെ പങ്കിന് ശേഷമാണ് ഇഡിയുടെ പുതിയ വിളയാട്ടമെന്നും മുഖപ്രസംഗത്തിലുണ്ട്. മറ്റുമാധ്യമങ്ങളെയും മുഖപ്രസംഗത്തിൽ വിമർശിക്കുന്നുണ്ട്.





























