പന്തളം: നിർദ്ധിഷ്ട ശബരി വിമാനത്താവളം പത്തനംതിട്ട ജില്ലയിലെ കൊടുമൺ പ്ലാന്റേഷൻ കേന്ദ്രീകരിച്ച് സർക്കാർ ഭൂമിയിൽ നടപ്പാക്കണമെന്ന് ആവിശ്യപ്പെട്ടു കേന്ദ്ര മന്ത്രി ജോർജ് കുര്യന് നിവേദനം നൽകി. കേരള സർക്കാർ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉണ്ടാക്കുന്ന സാങ്കേതിക, പരിസ്ഥിതീക, സാമൂഹിക, സാമ്പത്തീക പ്രതിസന്ധികൾ ഇല്ലാതെ ഒരു വിമാനത്താവളത്തിന് സർക്കാർ കൈവശമുള്ള റവന്യൂ ഭൂമി ആയ കൊടുമൺ പ്ലാന്റേഷൻ കൂടി പഠനം നടത്താൻ സർക്കാർ തയ്യാറാവണമെന്ന് ആക്ഷൻ കമ്മിറ്റി ആവിശ്യപ്പെട്ടു.
ആക്ഷൻ കമ്മിറ്റി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാരിന് കൊടുമൺ പ്ലാന്റേഷൻ സ്ഥലം കൂടി പഠനത്തിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം നടപ്പാക്കാത്തത്തിലും കോടതി നിർദ്ദേശത്തിൽ സർക്കാരിന്റെ നിർദ്ദേശത്തിൽ നടപടി സ്വീകരിക്കാത്ത പത്തനംതിട്ട ജില്ലാ കളക്ടറുടെ നിലപാടിലും ആക്ഷൻ കമ്മിറ്റി കോടതി അലക്ഷ്യം ഉൾപ്പെടെ കളക്ടറേറ്റ് ധർണ്ണയും നടത്താൻ ഉള്ള നടപടികളുമായി ആക്ഷൻ കമ്മിറ്റി വിളിച്ച് ചേർത്ത ജനറൽ ബോഡിയോഗം തീരുമാനിച്ചു. യോഗത്തിന് ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. വർഗീസ് പേരയിൽ, ജനറൽ സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ്, വൈസ് പ്രസിഡന്റ് ജോൺസൺ കുളത്തുങ്കരോട്ട്, പദ്മകുമാർ, സച്ചിൻ, വിനോദ് വാസുക്കുറുപ്പ്, സുരേഷ് കുഴുവേലിൽ, തോമസ് പാലക്കുന്നിൽ വിജയകുമാർ, മണി വിജയ് എന്നിവർ പ്രസംഗിച്ചു.





























